ഇറാനെതിെര ആഞ്ഞടിച്ച് അറബ് ഇസ്‍ലാമിക് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യപൂര്‍വദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണ്. ഭീകരവാദത്തെ നേരിടാൻ മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. റിയാദില്‍ അമ്പതോളം രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
മധ്യപൂര്‍വദേശം ഉള്‍പെടെ ലോകത്ത് എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാകണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. സൗദിയുമായി പുതിയൊരു ബന്ധം ആരംഭിക്കുകയാണെന്ന് പറഞ്ഞ ട്രംപ് ഇറാനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മധ്യപൂർവദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു. സിറിയയിൽ ബാഷർ അൽ അസദ് നടത്തിയ കുറ്റകൃത്യങ്ങൾ വിവരണാതീതമാണ്. അസദിന്‍റെ കൃത്യങ്ങൾക്ക് ഇറാന്‍റെ പിന്തുണയുണ്ടെന്നും ട്രംപ് ആരോപിച്ചു.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഭീകരവാദത്തിന്‍റെ ഇരകളാണ്. ഇതിന്‍റെ ഏറ്റവും വലിയ ഇരകള്‍ അറബ് ലോകത്ത് മുസ്ലിംകളാണ്. അതുകൊണ്ടുതന്നെ വിശുദ്ധ ഭൂമിയില്‍ ഭീകരര്‍ക്ക് അഭയം നല്‍കില്ലെന്ന് മധ്യപൂര്‍വദേശ രാജ്യങ്ങള്‍ തീരുമാനിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ സൌദിയും മേഖലയിലെ മറ്റു രാജ്യങ്ങളും സ്വീകരിക്കുന്ന ശക്തമായ നടപടിയെയും ട്രംപ് പ്രകീര്‍ത്തിച്ചു.