E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

കുടിയേറ്റക്കാരെ മറയാക്കിയ വന്‍കിട കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വന്‍കിട, ചെറുകിട കയ്യേറ്റങ്ങളെ സര്‍ക്കാര്‍ വേര്‍തിരിച്ച് കാണുമെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി വന്‍കിട കയ്യേറ്റത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനകം ഇടുക്കി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്നും മുഖ്യമന്തി വാഗ്ദാനം ചെയ്തു. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് കട്ടപ്പനയില്‍ നടന്ന പട്ടയമേളയിലാണ് ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാ കയ്യേറ്റങ്ങളെയും ഒരുപോലെ കാണണമെന്ന സിപിഐ നിലപാട് മുഖ്യമന്ത്രി തള്ളി. തൊഴിലാളികളുടെയും വന്‍കിടകാരുടെ കയ്യേറ്റങ്ങളും വ്യത്യസ്തമാണ്. ചെറുകിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും. കുടിയേറ്റക്കാരെ മറയാക്കി വന്‍തോതില്‍ വന്‍കിടക്കാര്‍ ഭൂമി വളച്ചുകെട്ടുന്നുവെന്ന് മനോരമ ന്യൂസ് വാര്‍ത്ത മുഖ്യമന്ത്രി ശരിവെച്ചു. 

കയ്യേറ്റകാര്‍ക്കെതിരെ നടപടി തുടരുന്നതിനൊപ്പം ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപാധിരഹിതനപട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 5500പേര്‍ക്കാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ. രാജു, എം.എം.മണി എന്നിവര്‍ക്ക് പുറമെ ജില്ലയിലെ ജനപ്രതിനിധികളും പട്ടയമേളയ്‌ക്കെത്തി. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിനിധികള്‍ മേള ബഹിഷ്‌കരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :