ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന അഡ്മിനിട്രേറ്ററുടെ ഉത്തരവ് പിൻവലിച്ചു. ദേശാഭിമാനിക്കൊപ്പം മറ്റ് പ്രസിദ്ധീകരണങ്ങളും വരുത്താമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് വിവാദ ഉത്തരവിറക്കിയത്. ഇൗ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫി ഹൗസ് ഭരണസമിതി പിരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ ജനപ്പിക്കുന്ന വാര്‍ത്തകളാണ് മറ്റുപത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും ദേശാഭിമാനി മാത്രമാണ് സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നതെന്നുമാണ് ഉത്തരവില്‍ പറയുന്ന കാരണം. ചില കോഫീഹൗസുകളില്‍ പത്രങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതു നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിരുന്നു.