ലൈംഗിക പീഡനം തടയാന്‍ 54കാരന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചു. സാരമായി പരുക്കേറ്റ കൊല്ലം സ്വദേശി ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ജനനേന്ദ്രിയം സ്വയം മുറിച്ചതെന്ന് ഗംഗേശാനന്ദ പൊലീസിനു മൊഴി നൽകി.
പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരി ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്നാണ് അറിയപ്പെടുന്നത്. യുവതിയുടെ വീട്ടില്‍ പൂജകള്‍ക്ക് എത്താറുള്ള ഹരി 17 വയസുമുതല്‍ പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ മൊഴി . ഹരിക്കെതിരെ പോക്സോ നിയമപ്രകാരം തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അമ്മ പീഡനത്തിന് ഒത്താശചെയ്തുവെന്ന് പെൺകുട്ടി മൊഴി നൽകി. അമ്മ പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, സംഭവത്തിൽ പ്രതികരിക്കാനില്ലെന്നു പന്മന ആശ്രമം അധികൃതർ പറഞ്ഞു. സ്വാമിക്ക് ആശ്രമവുമായി ബന്ധമുണ്ടെന്നോ ഇല്ലെന്നോ പറയാനില്ലെന്ന് ട്രസ്റ്റ് പ്രതികരിച്ചു.