എജീസ് ഓഫിസിലെ കേരളത്തിലെ ഉദ്യോഗസ്ഥർ വിനീതിനോട് പകപോക്കിയതാണെന്ന് രാജ്യാന്തരഫുട്ബോൾ താരം എൻ. പി പ്രദീപ് മനോരമ ന്യൂസിനോട്. നേട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരെ പിന്നീട് കാണില്ലെന്നും പ്രദീപ് പറഞ്ഞു. എന്നാല്‍ ആരോടും പരാതിപറയാനില്ലെന്ന് വിനീത് നിലപാട് വ്യക്തമാക്കി. സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
എസ്.ബി.ടിയിലെ ജോലിവിട്ടാണ് തൊടുപുഴ സ്വദേശി എൻ.പി പ്രദീപ് രാജ്യാന്തതാരമായതും നെഹൃുകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തതും. ഫുട്ബോൾ കളിക്കാർക്ക് അർഹിക്കുന്ന പരിഗണന നൽകില്ലെന്നും, വിനീതിനോട് എജീസ് ഓഫിസിലെ കേരളത്തിലെ ഉദ്യോഗസ്ഥർ പകപോക്കിയാണെന്നും പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാൽ ആരോടും പരാതി പറയാനില്ലെന്ന നിലപാടിലാണ് വിനീത്. ആരും പറയാനില്ലാതെ വന്നതോടെയാണ് റിനോ ആന്റോയ്ക്കും, ടി.പി. രഹ്നേഷിനുമൊക്കെ പ്രൊഫഷണൽ താരങ്ങളാകാൻ ജോലി ഉപേക്ഷിക്കേണ്ടിവന്നത്.കായികമന്ത്രി എ.സി. മൊയതീൻ സിഎജിക്കയച്ച കത്തിനപ്പുറം കായിക വകുപ്പോ സ്പോട്സ് കൗൺസിലോ ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാൻ തയാറായിട്ടില്ല.