കൊല്ലത്തു ലൈംഗിക പീഡനം തടയാന്‍ 54 കാരന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായാണു മൊഴി.
അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പൊലീസിനു സംശയമുണ്ട്. ശ്രീഹരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വർഷങ്ങളായി പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ പൂജകൾക്കും മറ്റുമായി എത്താറുണ്ടായിരുന്നു. ഇന്നലെ ഇയാൾ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നു പെൺകുട്ടി കത്തി കരുതി വയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.