കോട്ടയം ജില്ലാപഞ്ചായത്തിൽ വീണ്ടും സിപിഎം കേരളാകോൺഗ്രസ് ധാരണ. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ കേരളാ കോൺഗ്രസിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു. സിപിഐയും പിസി ജോര്‍ജ് വിഭാഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രീയത്തിലെ കെ.എം. മാണിയുടെ കപടമുഖമാണിതെന്നു കോട്ടയം DCC ആരോപിച്ചപ്പോൾ സിപിഎം പിന്തുണ തേടിയിട്ടില്ലെന്നായിരുന്നു കേരളാ കോൺഗ്രസ് പ്രതികരണം.
കോട്ടയം കൂട്ടുകെട്ട് കേരളാ കോൺഗ്രസ് തുടർന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായവിവാദങ്ങൾ കെട്ടടങ്ങും മുമ്പ് വീണ്ടും സിപിഎം പിന്തുണയോടെ കേരളാ കോൺഗ്രസിന് വീണ്ടും വിജയം. കേരളാ കോൺഗ്രസിലെ സഖറിയാസ് കുതിരവേലി സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് വികസനകാര്യ സമിതിയിൽ ഒഴിവുവന്നത്. ഈ ഒഴിവിലേയക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകൾക്കായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിജയം. കേരളാ കോൺഗ്രസ് നിലപാടിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
പാർട്ടി പ്രാദേശികകമായി എടുത്ത നിലാപാടിണിതെന്നും സിപിഎം പിന്തുണ തേടിയിട്ടില്ലെന്നുമായിരുന്നു കേരളാ കോൺഗ്രസ് നിലപാട്. കോൺഗ്രസിനെ തോൽപക്കാനാണ് കേരളാ കോൺഗ്രസിനോട് ചേർന്നതെന്നായിരുന്നു സിപിഎം പ്രതികരണം. അതേസമയം നിലപാടിൽ അയവു വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നായരുന്നു വോട്ടെടുപ്പിൽ നന്ന് വിട്ടുനിന്ന സിപിഐ നിലപാട്. ജനപക്ഷവും വോട്ടു ചെയ്തില്ല. എന്തായാലും സിപിഎം ധാരണ പ്രദേശികമെന്ന് കേരളാ കോൺഗ്രസ് നേതൃത്വം പറയുമ്പോഴും കോൺഗ്രസിനോടുളള വിയോജിപ്പ് തന്നെയാണ് ഇന്നും പ്രകടമായത്.