കോടതിയലക്ഷ്യ കേസിൽ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ജസ്റ്റിസ് സി.എസ്. കർണന്റെ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. ജ. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി റജിസ്ട്രി വ്യക്തമാക്കി. കര്‍ണന്റെ അഭിഭാഷകനെ ഇക്കാര്യം രേഖാമൂലംഅറിയിച്ചു.
സുപ്രീം കോടതി വിധിച്ച ആറ് മാസം തടവു സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അപേക്ഷ നൽകിയിരുന്നു. ശിക്ഷ ഇളവു ചെയ്യാനും റദ്ദാക്കാനും രാഷ്ട്രപതിക്ക് വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 72-ാം വകുപ്പനുസരിച്ചു നടപടിയെടുക്കണമെന്നാണ് ആവശ്യം. കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പു പ്രകാരം ഹൈക്കോടതി ജഡ്ജിയെ നീക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ടോയെന്ന ചോദ്യവും അപേക്ഷയിലുണ്ട്. വേണ്ടത്ര ആലോചനയില്ലാതെയാണു കോടതി നടപടിയെന്ന് ആരോപിച്ചിട്ടുമുണ്ട്.