പനി പടരുന്നത് വിലയിരുത്താന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിയെ കെ.കെ. ശൈലജ കണ്ടെടുത്തത് മദ്യക്കുപ്പികള്‍. ഒന്നാം വാര്‍ഡിന് സമീപത്തുനിന്നാണ് ഒഴിഞ്ഞ കുപ്പികള്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ മന്ത്രി ഇത് തടയേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും ഒാര്‍മ്മിപ്പിച്ചു. ആശുപത്രിയില്‍ വരുന്നവര്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോര്‍പറേഷനില്‍ പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേ സമയം നഗരത്തിൽ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യ വകുപ്പിന് സംഭവിച്ച വീഴ്ചയാണെന്ന് മേയർ വികെ പ്രശാന്ത്. നഗരസഭയിലെ ജീവനക്കാരുടെ കുറവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ആരോഗ്യ വകുപ്പും കോർപറേഷനും പരസ്പരം പഴിചാരുന്നതിനിടെ, ഇന്നലെ ജില്ലയിൽ അമ്പത്തി ഒന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.