സംസ്ഥാനത്തെ 12 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. 12ല്‍ എട്ടുസീറ്റുകള്‍ ഇടതുമുന്നണി നേടിയപ്പോള്‍ യു.ഡി.എഫിന് നാല് സീറ്റുകള്‍ ലഭിച്ചു. മൂന്നു സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ്, കണ്ണൂര്‍ പായംപഞ്ചായത്തിലെ മട്ടിണി വാര്‍ഡ്, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുമാരപുരം വാര്‍ഡ് എന്നിവയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. പത്തനംതിട്ട മല്ലപ്പള്ളി കിഴക്കേക്കര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജേക്കബ് തോമസ് 87 വോട്ടിനാണ് വിജയിച്ചത്.
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആമിന ഹൈദരാലി നൂറുവോട്ടിന് വിജയിച്ചു. ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം വാര്‍ഡില്‍ 34 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. തൃശൂർ ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡ് എൽ. ഡി. എഫ് നിലനിർത്തി. സി. പി.എമ്മിലെ വി. ജി. അനിൽലാൽ 130 വോട്ടിന് വിജയിച്ചു. കോൺഗ്രസിനെ മറികടന്ന് ബി. ജെ. പി മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ് വാര്‍ഡ് UDF നിലനിര്‍ത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.ഹനീഫ 524 വോട്ടിന് വിജയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാടം ഡിവിഷനും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെങ്ങളം വാര്‍ഡും എല്‍.ഡി.എഫ് നിലനിര്‍ത്തി.
ഇരിയംപാടത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. അഫ്സല്‍ 82 വോട്ടിനും വെങ്ങളത്ത് പി.ടി. നാരായണി 1251 വോട്ടിനുമാണ വിജയിച്ചത്. കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എല്‍.ഡി.എഫ് വിജയിച്ചു. പായം ഗ്രാമപഞ്ചായത്ത് മട്ടിണി വാര്‍ഡ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചപ്പോള്‍ പയ്യന്നൂര്‍ നഗരസഭ 21ാം വാര്‍ഡും, മട്ടന്നൂര്‍ നഗരസഭ ഉരുവച്ചാല്‍ വാര്‍ഡും ഇടതുമുന്നണി നിലനിര്‍ത്തി. മട്ടിണിയില്‍ യുഡിഎഫിലെ ശ്രീനിവാസനെ 268 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥി പി.എന്‍. സുരേഷ് പരാജയപ്പെടുത്തിയത്. പയ്യന്നൂര്‍ നഗരസഭ 21ാം വാര്‍ഡില്‍ സിപിഎമ്മിലെ പി.കെ. പ്രസീതയും മട്ടന്നൂര്‍ ഉരുവച്ചാല്‍ വാര്‍ഡില്‍ സിപിഎമ്മിലെ എ.കെ. സുരേഷും വിജയിച്ചു. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളും യു.ഡി.എഫ് നിലനിര്‍ത്തി. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ചിയാന്നൂരിലും കണ്ണമംഗലത്തെ ചെങ്ങാനിയിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു