സംസ്ഥാനത്തെ 1500 അനധികൃത സ്കൂളൂകള്‍ അടച്ചുപൂട്ടണം എന്ന് ശുപാര്‍ശ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണനിലവാര പരിഷ്കരണ സമിതിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സര്‍ക്കാരിന്റെയോ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകളുടെയോ അംഗീകാരമില്ലാതെ 1500 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും എല്‍പി സ്കൂളുകളാണ്. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ഈ സ്കുളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ല.
ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ മാനേജ്്മെന്റ് കൺസൽട്ടന്റായി മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ജമീലയെ നിയമിച്ചു. വ്യവസായ വകുപ്പിലെ നിയമന വിവാദങ്ങളിൽ നിന്ന് സർക്കാർ തലയൂരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ നിയമനം. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച മറ്റ് രണ്ട് പേർ കൂടി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഡോ. പി.കെ. ജമീല മാത്രമാണ് ഇക്കഴിഞ്ഞ 26ാം തിയതി നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. എന്നാൽ സുതാര്യ നടപടികളിലൂടെയാണ് നിയമനമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.
സാധാരണക്കാർക്ക് കൂടുതൽ ഗുണമേൻമയുള്ള സേവനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ തന്നെ ഉറപ്പാക്കി ഇത്തരം കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി വിപുലപ്പെടുത്തുന്നതാണ് ആരോഗ്യവകുപ്പിന്റെ ബൃഹദ് പദ്ധതിയായ ആർദ്രം മിഷൻ. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയുടെ മാനേജ്്മെന്റ് കൺസൽട്ടന്റായാണ് ആരോഗ്യവകുപ്പ് മുൻ ഡയറക്ടറും മന്ത്രി എ.കെ. ബാലന്റെ ഭാര്യയുമായ ഡോ. പി.കെ ജമീലയുടെ നിയമനം. മൂന്ന് പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. അപേക്ഷകരുടെ പട്ടികയിൽ ഡോ. പി.കെ. ജമീലയുണ്ടെന്ന് അറിഞ്ഞതോടെ ഒരാൾ പിൻമാറി. അഭിമുഖ ദിവസം മറ്റൊരു അപേക്ഷകൻ കൂടി ഹാജരായെങ്കിലും മന്ത്രി ഭാര്യ എത്തിയതറിഞ്ഞ് അഭിമുഖത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. നടപടി ക്രമങ്ങളെല്ലാം പാലിച്ച് തന്നെയാണ് പി.കെ.ജമീലയെ നിയമിച്ചതെന്നും നിയമനത്തിനായി പരസ്യം ക്ഷണിച്ചിരുന്നെന്നും ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.
കഴിഞ്ഞ 26ന് തിരുവനന്തപുരം എൻഎച്ച്എം ആസ്ഥാനത്ത് രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു അഭിമുഖം. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവടങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് മാനേജ്മെന്റ് കൺസൽട്ടന്റിന്റെ ചുമതല. ആശുപത്രി സൂപ്രണ്ട് പദവിയിൽ പ്രവൃത്തി പരിചയമുള്ളയാളെയാണ് പരസ്യത്തിലൂടെ ആരോഗ്യ വകുപ്പ് ക്ഷണിച്ചിരുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആരോഗ്യവകുപ്പ് ഡയറക്ടർ ആകുന്നതിന് മുൻപ് പാലക്കാട് ജില്ലാ ആശുപത്രിയുടെ സൂപ്രണ്ടു കൂടിയായിരുന്നു ഡോ. പി.കെ, ജമീല ഏറെ നാൾ. മന്ത്രി ഭാര്യയുടെ നിയമനത്തിനെതിരെ വിമർശനവുമായി ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.