E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുത്തലാഖിനെ നിരാകരിക്കാന്‍ മുസ്‌ലിം സ്ത്രീക്ക് അവസരമുണ്ടോയെന്ന് സുപ്രീം കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുത്തലാഖിന്റെ സാധുത പരിശോധിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ ഇന്നത്തെ നടപടികള്‍ അസാധാരണമായി. തലാഖ് ചൊല്ലി ഒറ്റയടിക്ക് വിവാഹബന്ധം വേര്‍പെടുത്തുന്നത് ഖുറാന്‍ അനുശാസിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം എവിടെയാണ് പരാമര്‍ശിക്കുന്നതെന്ന് ഖുറാന്‍ ഉയര്‍ത്തിക്കാട്ടി ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ ചോദിച്ചു. മുത്തലാഖ് അംഗീകരിക്കാതിരിക്കാന്‍ മുസ്്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. കോടതിയുടെ അഭിപ്രായങ്ങളോട് യോജിച്ച മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ഒറ്റയടിക്ക് ബന്ധം വിച്ഛേദിക്കുന്നത് പാപമാണെന്ന് വ്യക്തമാക്കി. 

മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഖുറാന്‍ ഉയര്‍ത്തിക്കാട്ടി ശ്രദ്ധേയമായ ചോദ്യം ചോദിച്ചത്. ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച് ഖുറാനില്‍ പരാമര്‍ശമില്ല. മുത്തലാഖിനെക്കുറിച്ച് എവിടെയെങ്കിലും പരാമര്‍ശമുണ്ടോയെന്നും കോടതി ചോദിച്ചു. ഇതിനു മറുപടിയായി ജമാഅത്ത് ഉലമയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഖുറാനില്‍ വിവാഹമോചനത്തെക്കുറിച്ച് പറയുന്ന ഭാഗം വായിച്ചു. 

ഒറ്റയടിക്കുള്ള മുത്തലാഖ് ഒഴിവാക്കണമെന്ന് സമുദായ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് കോടതിയെ അറിയിച്ചു. ഒറ്റയടിക്കുള്ള മുത്തലാഖ് പാപമാണെന്നും അത് ചെയ്യുന്നതില്‍ നിന്നു വിശ്വാസികളെ പിന്‍തിരിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് അംഗീകരിക്കുന്നില്ലെന്ന വ്യവസ്ഥ വിവാഹകരാറില്‍ ഉള്‍പ്പെടുത്താന്‍ സ്ത്രീകള്‍ക്ക് കഴിയുമോയെന്നും കോടതി ബോര്‍ഡിനോട് ചോദിച്ചു. 

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഏത് നിര്‍ദേശവും അംഗീകരിക്കാന്‍ തയ്യാറാണെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ്, ഭൂരിപക്ഷ.ന്യൂനപക്ഷ പ്രശ്നമല്ലെന്നും മുസ്‌ലിം സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുത്തലാഖ് പാപമാണെന്ന് ബോര്‍ഡ് പറയുന്നുണ്ടെങ്കില്‍ പിന്നെ അതെങ്ങനെ മു വിശ്വാസത്തിന്‍റെ ഭാഗമാകുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്്ഗി വാദിച്ചു. സതി ഒരിക്കല്‍ ഹിന്ദുവിശ്വാസത്തിന്‍റെ ഭാഗമായിരുന്നു. പിന്നീട് അത് അത് നിരോധിച്ച കാര്യം റോഹത്ഗി ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാല്‍, സതി ഒഴിവാക്കാന്‍ ഒരു കോടതിയും ഇടപെട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :