ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് രാജ്യാന്ത നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ ഇന്ത്യ രാജ്യാന്തരകോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീലില്‍ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പാക്കിസ്ഥാനോട് രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു. രാജ്യാന്ത നീതിന്യായ കോടതിക്ക് കേസിൽ ഇടപെടാൻ അധികാരമില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം.
വിയന്ന കരാറിന്‍റെ ലംഘനവും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ കാണാന്‍ അനുമതി നിഷേധിച്ചതുമടക്കം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകളാണ് ഇന്ത്യ രാജ്യാന്തരകോടതിയുടെ മുന്നില്‍ ഉന്നയിക്കുക. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാകുക. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും രാജ്യാന്തരകോടതി അധികാര പരിധി ലംഘിച്ചുവെന്നുമാണ് പാക്കിസ്ഥാന്‍റെ എതിര്‍വാദം. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര നീതിന്യായ കോടതിയില്‍ വീണ്ടുമെത്തുന്നത്.