കൂലിയില്ലാ ജോലി ചെയ്യുന്ന സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി ആശ്രിതരുടെ ജീവിതം ദുരിതത്തിൽ. ആറ് മാസമായി ഇവർക്ക് തൊഴിലുറപ്പ് വേതനം ലഭിച്ചിട്ടില്ല. വയനാട്ടിലെ മടക്കിമലയില്‍ തൊഴിലുറപ്പ് പണിക്കാരുടെ ദുരിതം കാണുക.
പൊരിവെയിലത്ത് കനാല്‍ വൃത്തിയാക്കുകയാണ് മടക്കിമലയിലെ തൊഴിലുറപ്പ് പണിക്കാർ.രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ജോലി അവസാനിക്കുന്നത് വൈകീട്ട് അഞ്ചുമണിക്ക്.കഷ്ടപ്പാടും ദുരിതങ്ങളും മാത്രമാണ് ഇവരുടെ നീക്കിയിരുപ്പ് പണിയെടുക്കുന്നതിനുള്ള കൂലി കിട്ടിയിട്ട് ആറുമാസമായി
കേരളത്തിന് 640 കോടിയോളം രൂപ തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശികയുണ്ട്.വേതനമില്ലാതെ ഒരുലക്ഷത്തിലധികം തൊഴിലാളികൾ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്.തൊഴിലുറപ്പ് പദ്ധതിയിൽ 258 രൂപയാണ് കേരളത്തിൽ പ്രതിദിനം വേതനം നൽകുന്നത്.നിരവധി കുടുംബങ്ങൾക്ക് ആശ്രയം ഈ വേതനം മാത്രമാണ്. വയനാട് ജില്ലയ്ക്ക് മാത്രം പതിനാല് കോടി എട്ട് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതി പ്രകാരം കുടിശ്ശികയുണ്ട്.