കണ്ണൂരില്‍ പ്രവര്‍ത്തകരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ബിജെപി.അക്രമത്തിനെതിരെ ഇടപെടലാവശ്യപ്പെട്ട് ഒ.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണറെ കണ്ടു.സംസ്ഥാനത്ത് ഗുണ്ടാരാജെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങും പറഞ്ഞു.
സമാധാനമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയാണ് കണ്ണൂരിലെന്ന് ബിജെ.പി സംഘം ഗവർണറെ ധരിപ്പിച്ചു. പ്രശ്നത്തിൽ ഗവർണറുടെ ഇടപെടലുണ്ടാവണമെന്നും കേന്ദസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സപ പ്രയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളം ഭരിക്കുന്നത് തീവ്രവാദ സ്വഭാവമുള്ള സർക്കാരാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പോലും അനുവദിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങും പറഞ്ഞു. കുമരകത്ത് മർദനമേറ്റ ബിജെപിക്കാരായ പഞ്ചായത്തംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ അക്രമ സംഭവങ്ങളെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമം.