ഭൂപരിഷ്കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏതാനും പേരുടെ കയ്യിലുണ്ടായിരുന്ന ലക്ഷണക്കക്കിന് ഏക്കർ ഭൂമി ആയിരക്കണക്കിനാളുകളുകളുടെ കയ്യിലേക്കു മാറുകയാണ് അന്നുണ്ടായത്. ഭൂപരിഷ്കരണം നടപ്പായിട്ടും സംസ്ഥാനത്ത് ഒട്ടേറേപ്പേർക്ക് കയറിക്കിടക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്.
രണ്ടു ലക്ഷം പേർക്ക് വീടില്ലെന്നാണ് സർക്കാർ കണക്ക്. അതിൽ ബ്രാഹ്മണരും ഉൾപ്പെടും. സാമ്പത്തിക സംവരണം വേണമെന്നാണ് തന്റെ പാർട്ടിയുടെ നിലപാട്. മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കാതെ സാമ്പത്തികസ്ഥിതി നോക്കി സംവരണമേർപ്പെടുത്തണം. അക്കാര്യത്തിൽ ജാതി നോക്കേണ്ടതില്ല. ബ്രാഹ്മണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചുപേർ സമ്പന്നരാണ്. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.