കേരള കോൺഗ്രസ് ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. കെ.എം.മാണി ഉൾപ്പെടുന്ന കേരളാ കോൺഗ്രസിനെ വേണ്ടെന്ന് കോട്ടയം ഡിസിസി ആവർത്തിക്കുമ്പോൾ നിലപാട് മയപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ൺ . യുഡിഎഫിലേയ്ക്ക് മടങ്ങിവരണമോയെന്ന് തീരുമാനിക്കേണ്ടത് കെ.എം.മാണിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. കോട്ടയത്ത് ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലായിരുന്നു പ്രതികരണങ്ങള്‍.
കേരളാ കോൺഗ്രസിന്റെ കോട്ടയം കൂട്ടുകെട്ട് പിന്നാലെ ചേർന്ന് കോട്ടയം ഡിസിസിയോഗത്തിൽ എം.എൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. കോട്ടയം ഡിസിസിയ്ക്ക് ശക്തമായ പിന്തുണയുമായെത്തിയ തിരുവഞ്ചൂർ ഉൾപ്പെടയുള്ള എ ഗ്രൂപ്പ് നേതാക്കൾ നിശിതമായാണ് മാണിയെ അന്ന് വിമർശിച്ചത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ വിർശനങ്ങൾ മയപ്പെട്ടു തുടങ്ങി. മാണി തിരികെ വരണമെന്ന് പി.ജെ. കുര്യൻ ആദ്യം നിലപാടെടുത്തു. ഇന്ന് ചേർന്ന് ഡിസിസി യോഗത്തിൽ ഏറെക്കുറെ ഇതേ അഭിപ്രായം തിരുവഞ്ചൂരും പങ്കുവച്ചു.
എന്നാൽ കോട്ടയം ഡിസിസി നിലപാട് മയപ്പെടത്താൻ ഒരുക്കമല്ല. പുതുപ്പള്ളി മണ്ഡലം ഉൾപ്പെടുന്ന അകലക്കുന്നം പഞ്ചായത്തിൽ നടന്ന് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ കോൺഗ്രസ് പിന്തുണച്ചതും മഞ്ഞുരുകലിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മാണി വിഷയത്തിൽ ഡിസിസി നിലപാട് മയപ്പെടുത്താത്തത് സംസ്ഥാന നേതൃത്വം തലവേദനയാകുമെന്നതിനൊപ്പം അണികളിൽ ആശയക്കുഴപ്പം വർധിക്കാനും ഇടയാക്കിയിരിക്കുകയാണ്.