കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്നും തുടരും. മെട്രോ ജീവനക്കാരെ കയറ്റിയായിരിക്കും ഇന്നത്തെ ഓട്ടം. നാലു ട്രെയിനുകൾ മാത്രമേ ഇന്നും പരീക്ഷണ ഒാട്ടത്തിനുണ്ടാവുകയുള്ളു.
രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് മെട്രോയുടെപരീക്ഷണ ഓട്ടം.സാങ്കേതിക വിഭാഗം ജീവനക്കാർ മാത്രമായിരുന്നു ഇന്നലത്തെ യാത്രക്കാർ. സർവീസിന്റെ യഥാർത്ഥ പ്രതീതിയുണ്ടാക്കാൻ മെട്രോ ജീവനക്കാരെ കയറ്റിയായിരിക്കും വരും ദിവസങ്ങളിലെ പരീക്ഷണ ഒാട്ടം.മുപ്പത്തിരണ്ട് മുതൽ 40 കിലോമീറ്റർ വരെയായിരിക്കും ശരാശരി വേഗം. 75 കിലോമീറ്റർ വരെ വേഗതയിലും മെട്രോ കുതിക്കും.
പരീക്ഷണങ്ങൾ എല്ലാം പൂർത്തിയാക്കി ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കൊച്ചി മെട്രോ ജനങ്ങൾക്കായി തുറന്ന് കൊടുക്കും. പ്രധാനമന്ത്രിയായിരിക്കും ഉദ്ഘാടകൻ. ആലുവ മുതൽ പാലാരിവട്ടം വരെയാണ് മെട്രോയുടെ സർവീസ്. ഇത്രയും ദൂരം സഞ്ചരിക്കാൻ ഇരുപത് മിനിട്ട് മതി.10 മിനുട്ട് ഇടവിട്ട് സർവീസ് ഉണ്ടാകും.