2014ല്‍ നിയമസഭ പാസാക്കിയ മാരിടൈം ബില്‍ റദ്ദാക്കണമെന്ന നിര്‍ദേശത്തോടെ ഗവര്‍ണര്‍ മടക്കി. ഭരണഘടനയുടെ 201ാം അനുഛേദമനുസരിച്ചാണ് നടപടി. തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോർപറേഷന്‍ എന്നവയെ ലയിപ്പിച്ച് മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍. തുറമുഖ വികസനം, പരിപാലനം എന്നിവ കേന്ദ്ര പരിധിയില്‍ വരുന്ന വിഷയങ്ങളാണ്.
അതിനാല്‍ കേന്ദ്രനിയമവും ബില്ലും തമ്മിലുള്ള സാദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്‍ മടക്കിയത്. പുനഃപരിശോധിക്കാന്‍ രാഷ്ട്രപതി നിര്‍ദേശിച്ച ബില്‍ ഗവര്‍ണര്‍ മടക്കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആരോപിച്ചു. എന്നാല്‍ ഗവര്‍ണറുടെ തീരുമാനത്തിന്‍മേല്‍ ചര്‍ച്ച അനുവദിക്കാനാകില്ലെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചു.