ഇന്ത്യന്‍ ഓഹരിവിപണി റെക്കോര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 314 പോയന്‍റ് ഉയര്‍ന്ന് മുപ്പതിനായിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തിയെട്ടില്‍ വ്യാപാരം നിര്‍ത്തി. ദേശീയ സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 9407ല്‍ എത്തി.
തെക്ക് പടിഞ്ഞാറൻ കാലവർഷം പതിവിലും ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പും, വൻകിട കമ്പനികളുടെ ലാഭംവർധിച്ചതായി വ്യക്തമാക്കുന്ന പ്രവർത്തനപാദ റിപ്പോർട്ടുകളും വിപണിക്ക് കരുത്തായി. ബാങ്കിങ്, ടെലികോം മേഖലകളിലാണ് ഉയര്‍ച്ച പ്രകടമായത്. ഭാരതി എയര്‍ട്ടലിന്‍റെ ഓഹരിയില്‍ എട്ട് ശതമാനം ഉയര്‍ച്ചയുണ്ടായി. റിലയന്‍സ് , മാരുതി എന്നീ കമ്പനികള്‍ നേട്ടത്തിലും വിപ്രോ, ടി.സി.എസ്, ടാറ്റ പവര്‍ എന്നീ കമ്പനികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.