കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷയ്ക്ക് രാജ്യാന്തര നീതിന്യായ കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ലംഘിക്കരുതെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. കുല്‍ഭൂഷണ്‍ ജാദവിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ, അദ്ദേഹത്തെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ചോ വിവരങ്ങളില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ജാദവിനെതിരായ നടപടിയെ പാക്കിസ്ഥാന്‍ ന്യായീകരിച്ചു. രാജ്യാന്തര കോടതി അടുത്ത തിങ്കളാഴ്ച കുല്‍ഭൂഷണ്‍ കേസ് പരിഗണിക്കും.
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഹേഗിലെ രാജ്യാന്തര നീതിന്യായകോടതി സ്റ്റേ ചെയ്തതോടെ വലിയ നയതന്ത്ര വിജയമാണ് ഇന്ത്യ നേടിയിട്ടുള്ളത്. തിങ്കളാഴ്ച്ചയാണ് ഇന്ത്യ രാജ്യാന്തരകോടതിയെ സമീപിച്ചത്. കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള നയതന്ത്രാനുമതി 16 തവണ പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിയമസഹായം ഉറപ്പാക്കാനായി കുല്‍ഭൂഷണന്‍റെ ബന്ധുക്കള്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ അനുമതി നല്‍കിയില്ല.
കുല്‍ഭൂഷണ്‍ കേസ് അടുത്ത തിങ്കളാഴ്ച്ച രാജ്യാന്തരകോടതി പരിഗണിക്കുമ്പോള്‍ വിയന്നാ കരാറിന്‍റെ ലംഘനമടക്കം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചകള്‍ ഇന്ത്യയ്ക്കുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വിശദീകരിക്കും. രാജ്യസുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കാണ് കുല്‍ഭൂഷണെ ശിക്ഷിച്ചതെന്നും പാക്കിസ്ഥാനില്‍ ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ മറച്ചുവെയ്ക്കാണ് ഇന്ത്യ രാജ്യാന്തരകോടതിയെ സമീപിച്ചതെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ് പ്രതികരിച്ചു.