ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ശക്തമായിരിക്കെ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു ചേരും. ആംആദ്മിയിലെ വിമത നേതാക്കളും എം.എല്‍.എമാരും ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം സഭയില്‍ ആയുധമാക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്‍റേയും തീരുമാനം. കേജ്്രിവാളിനെതിരെ പരാതിയുമായി മുന്‍ മന്ത്രിയും ആംആദ്മി നേതാവുമായ കപില്‍ മിശ്ര ഇന്ന് സി.ബി.ഐയെ സമീപിക്കും.
കേജ്‌രിവാൾ രണ്ടുകോടി രൂപ കോഴവാങ്ങിയെന്ന ആരോപണം ഉന്നയിച്ച മിശ്രയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു. ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പഞ്ചാബ് നിയസഭാതിരഞ്ഞെടുപ്പിലും ടിക്കറ്റ് വാഗ്ദാനം ചെയ്ത് കേജ്‌രിവാൾ വന്‍ തോതില്‍ പണം കൈപ്പറ്റിയതായി ആംആദ്മി എംഎല്‍എ അസിം അഹമ്മദ് ഖാനും ആരോപിച്ചിരുന്നു. കേബിള്‍ നെറ്റ്്്വര്‍ക്ക് തുടങ്ങാനായി അന്‍പത് കോടിരൂപ പലരില്‍ നിന്നും കേജ്‌രിവാൾ വാങ്ങിയെന്നും അസിം അഹമ്മദ് ഖാന്‍ ആരോപിച്ചു