കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുൻപാകെ ഹാജരായ കപില്‍ മിശ്ര, മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കേജ്‌രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.െജ.പി നേതാക്കള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ കേജ്‌രിവാളിന് ഇരട്ടപ്രഹരം നല്‍കി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടല്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ആന്‍റി കറപ്ഷന്‍ ഒാഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്‍കി. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടുകോടി കോഴവാങ്ങിയെന്ന് കപില്‍ മിശ്ര എ.സി.ബിയ്ക്ക് മുൻപാകെ ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കി. ടാങ്കര്‍ അഴിമതിയില്‍ കേജ്‌രിവാളിന്‍റെ വിശ്വസ്തരായ അശിഷ് തല്‍വാര്‍ , വിഭവ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കപില്‍ മിശ്ര ആരോപിച്ചു. ആരോപണത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എ.സി.ബി വ്യക്തമാക്കി. അതേസമയം കേജ്‌രിവാള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി. അഴിമതി ആരോപണം ലോകായുക്ത അന്വേഷിക്കണമെന്നാണ് ബി.െജ.പിയുടെ ആവശ്യം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരേയും കേജ്്രിവാള്‍ തയ്യാറായിട്ടില്ല.