ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്തെത്തിയ സെന്‍കുമാര്‍ ലോക്നാഥ് ബെഹ്റയില്‍ നിന്ന് അധികാരം ഏറ്റെടുത്തു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണനയെന്നും ,,റേഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുമെന്നും ചുമതലയേറ്റ ശേഷം സെന്‍കുമാര്‍ പറഞ്ഞു.
സ്ത്രീ സുരക്ഷ, പൊതു സുരക്ഷിതത്വം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. സ്ഥാനം ഏല്‍ക്കുന്നതിനു മുന്‍പ് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമപ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. 11 മാസത്തിനുശേഷമാണ് സെൻകുമാർ ഡിജിപി പദവിയില്‍ തിരിച്ചെത്തുന്നത്. ജൂണ്‍ 30വരെയാണ് സെന്‍കുമാറിന്‍റെ സര്‍വ്വീസ് കാലാവധി. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു.
സുപ്രീംകോടതിയിൽ നിന്ന് വീണ്ടും കനത്ത തിരിച്ചടി കിട്ടിയതോടെയാണ് ടി.പി.സെൻകുമാറിന്റെ പുനര്‍നിയമനകാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുത്തത്. സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതോടെ തീരുമാനം വൈകരുതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റ് നിർദേശിക്കുകയായിരുന്നു. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ നടപടി വൈകിയാല്‍ അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, അവധിയിലുള്ള വിജിലൻസ് മേധാവി ജേക്കബ് തോമസിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്.