സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു പുനർനിയമിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. സെൻകുമാറിനെ പുനർനിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനർനിയമനം നൽകാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. നിയമനഉത്തരവ് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ടി.പി സെന്‍കുമാര്‍ പറഞ്ഞു. ഉത്തരവ് കിട്ടിയാല്‍ നാളെത്തന്നെ ചുമതലയേല്‍ക്കും
സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവിൽ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറാകും. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതുമുതൽ വിജിലൻസിന്റെ ചുമതലയും ബെഹ്റയ്ക്കായിരുന്നു. പുതിയ സാഹചര്യത്തിൽ ബെഹ്റ വിജിലൻസിന്റെ മുഴുവൻ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിൽ, സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. വീഴ്ച വരുത്തിയതിന്റെ പേരിൽ സർക്കാരിന് കോടതിയലക്ഷ്യ നോട്ടിസും അയച്ചു. ഇതിനു പുറമെ, കോടതി ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേത് തന്നെയായിരുന്നു ഈ വിധിയും.
25,000 രൂപ കോടതിച്ചെലവ് സർക്കാർ കെട്ടിവയ്ക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുനർനിയമന വാർത്ത എത്തുന്നത്. നിയമനകാര്യത്തിൽ തിടുക്കമില്ലെന്ന് വിധി വന്നശേഷം സെൻകുമാർ പ്രതികരിച്ചിരുന്നു. സർക്കാർ തീരുമാനം വന്നശേഷം കൂടുതൽ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ നിലപാട്.
വിധി പ്രഖ്യാപിച്ച് പന്ത്രണ്ടു ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറങ്ങാത്തതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാന തടസ്സമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു കോടതിയലക്ഷ്യ ഹർജിയിൽ സെന്‍കുമാറിന്‍റെ ആവശ്യം. പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു.