ഡല്‍ഹി നിര്‍ഭയ കേസിൽ പ്രതികളുടെ വധശിക്ഷയ്ക്ക് ഇളവില്ല. നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.പ്രതികള്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയെന്ന് സുപ്രീംകോടതി.
രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിനാണ് നിര്‍ഭയസംഭവം കാരണമായത്. ഒരു വര്‍ഷം കൊണ്ട് കീഴ്കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്.
12 ഡിസംബര്‍ 16.. ഡല്‍ഹിയില്‍ ആറുപേര്‍ ചേര്‍ന്ന് 23 വയസുള്ള പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. സിംഗപ്പൂര്‍ ആശുപത്രിയിലെ ചികില്‍സയ്ക്കിടെ ഡിസംബര്‍ 26 ന് പെണ്‍കുട്ടി മരിച്ചു. രാജ്യത്തൊട്ടാകെ വന്‍ പ്രതിഷേധം. സ്ത്രീ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നടന്ന സമരത്തില്‍ യുവജനങ്ങളുടേതുള്‍പ്പെടെ വന്‍ ജനപങ്കാളിത്തം. സി.സി.ടി.വി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ സംഭവത്തിന്‍റെ തൊട്ടടുത്ത ദിവസം പൊലീസ് ആദ്യപ്രതിയെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ കേസില്‍ ആറു പ്രതികള്‍.
2013 മാര്‍ച്ച് 11: മുഖ്യപ്രതി രാംസിങ് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു.
2013 സെപ്തംബര്‍ 13: നാലുപ്രതികള്‍ക്കും ഡല്‍ഹി സാകേതിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
2014 ഓഗസ്റ്റ് 31...പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്നുവര്‍ഷത്തെ ദുര്‍ഗുണപരിഹാര പാഠശാലയിലേയ്ക്ക് അയക്കാന്‍ കോടതിവിധി
2015 മാര്‍ച്ച് 13...വധശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു
2015 മാര്‍ച്ച് 15...: വിചാരണ നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു.
2015 ഡിസംബര്‍: മൂന്നുവര്‍ഷത്തേയ്ക്ക് ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ച പ്രതി ജയില്‍ മോചിതനായി.
2016 നവംബര്‍ 7: ക്രിമിനല്‍ നടപടിച്ചട്ടത്തിന്‍റെ തത്വങ്ങളും സുപ്രീംകോടതി നിര്‍ദേശങ്ങളും പാലിക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നും വേണമെങ്കില്‍ വധശിക്ഷ റദ്ദാക്കാമെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു.
2017 മാര്‍ച്ച് 6...നാലു പ്രതികളും സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുന്നു. 2017 മാര്‍ച്ച് 27...ഒന്നരവര്‍ഷത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി കേസ് വിധി പറയാന്‍ മാറ്റിവച്ചു.