ചുമതലയേറ്റ് പത്തു മാസമായിട്ടും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്ചുതാനന്ദനും അംഗങ്ങൾക്കും ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല. റോജി എം. ജോണിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രിയാണ് നിയമസഭയെ ഇക്കാര്യമറിയിച്ചത്. ക്യാബിനറ്റ് പദവിയും സ്ഥാനവും നല്കിയിട്ടുണ്ട്. ശമ്പളവും ആനുകൂല്യവും സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. 2016 ഓഗസ്റ്റ് പതിനെട്ടിനാണ് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായി വി.എസ്. ചുമതലയേറ്റത്..
കഴിഞ്ഞ വർഷം ഒാഗസ്റ്റ് പതിനെട്ടിനാണ് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി വി എസ് അച്ചുതാനന്ദൻ ചുമതലയേറ്റത്. വി എസിനും കമ്മിഷനംഗങ്ങൾക്കും ശമ്പളം നല്കാത്തതു സംബന്ധിച്ച് വിവാദം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമ സഭയെ രേഖാമൂലം അറിയിക്കുന്നത്. വി എസിന് കാബിനറ്റ് പദവിയും സ്ഥാനവും നല്കിയിട്ടുണ്ട്. ശമ്പളവും ആനുകൂല്യവും നല്കുന്നതു സംബന്ധിച്ച് പരിശോധിച്ചു വരികയാണെന്നും റോജി എം ജോണിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്തി അറിയിച്ചു. മറ്റു മന്ത്രിമാരുടെ ശമ്പള ഇതര ചെലവുകൾ ഇങ്ങനെ.അതിഥി സൽക്കാരത്തിൽ മുഖ്യമന്ത്രിയാണ് മുമ്പിൽ. 1519248 രൂപ. ജി സുധാകരൻ ഏറ്റവും പിന്നിൽ. 27,196. വൈദ്യുതി ഉപയോഗത്തിലും മുഖ്യമന്ത്രി തന്നെ ഒന്നാമത്. 311790 രൂപ. കുറച്ചുപയോഗിച്ചത് മുൻ വൈദ്യുതി മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനും. 71949 രൂപ. യാത്രാപ്പടി ഇനത്തിൽ ഭക്ഷ്യ മന്ത്രി പി തിലോത്തമൻ ബഹുദൂരം മുന്നിലെത്തിയപ്പോൾ ചെലവു ചുരുക്കിയത് ധനമന്തിയും.ഫോണുപയോഗത്തിൽ എ കെ ബാലൻ ഒന്നാമതും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഒടുവിലും. അത സമയം ഇന്നും മന്ത്രി എം എം മണിയെ ചോദ്യോത്തരവേളയിൽ ബഹിഷ്ക്കരിക്കുന്നത് പ്രതിപക്ഷം തുടർന്നു. പക്ഷേ പ്രതിഷേധത്തിന് വീര്യം കുറഞ്ഞതോടെ സഭാ നടപടികൾ സുഗമമായി.