E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മാണിയുടെ യാത്ര നരകത്തിലേക്കോയെന്ന് വീക്ഷണം, വിമർശിച്ച് ജനയുഗവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെ.എം.മാണിയുടെ രാഷ്ട്രീയ നിലപാടിനെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് ജനയുഗത്തിന്റെയും വീക്ഷണത്തിന്റെയും മുഖപ്രസംഗം. കേരള കോൺഗ്രസിന്റേത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് പറഞ്ഞ ജനയുഗം അതിന് കൂട്ടുനിന്ന സിപിഎമ്മിന്റ നടപടി അവസരവാദമാണന്നും കുറ്റപ്പെടുത്തുന്നു. മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ സദാചാരമില്ലായ്മയാണ് കേരള കോൺഗ്രസ് കാണിച്ചതെന്നുമാണ് വീക്ഷണത്തിന്റെ ആരോപണം.

കേരള കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ എല്‍ഡിഎഫിന് നേതൃത്വം നല്‌കുന്ന പാര്‍ട്ടി തയ്യാറാകുന്ന് അവസരവാദമായേ കണക്കാനാവൂ. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ് ഈ കൂട്ടുകെട്ട്. കോട്ടയത്തെ നീക്കം എല്‍ഡിഎഫിന് എന്ത് സംഭാവനയാണ് നല്‍കുകയെന്ന് വിശദീകരിക്കാന്‍ അട്ടിമറിക്ക് നേതൃത്വം നല്‍കിയ സിപിഎം നേതാക്കാള്‍ ബാധ്യസ്ഥരാണെന്ന് ജനയുഗം പറയുന്നു. യു.ഡി.എഫിന്റ അഴിമതി ഭരണത്തിന്റ പ്രതീകവും മുഖമുദ്രയുമായിരുന്നു കേരള കോൺഗ്രസും അതിന്റ നേതാവ് കെ.എം മാണിയും. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധം ജനങ്ങളുടെ മനസിൽ ഇന്നും മായാതുണ്ട്. അഴിമതിയ്ക്കെതിരായ പോരാട്ട വീര്യത്തെ വെള്ളമൊഴിച്ച് കെടുത്തുകയാണ് ചിലരിപ്പോൾ. കേരള കോൺഗ്രസുകാരുടെ പുനരേകീകരണവും അവരെ ഇടതുമുന്നണിയിലെത്തിക്കണമെന്നും മനപ്പായസമുണ്ണുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇതിലും കടുത്തതാണ് വീക്ഷണത്തിന്റ വാക്കുകൾ. ജോസ്.കെ.മാണിയെ അടുത്ത തവണ ലോക്സഭയിൽ എത്തിക്കാനാണ് കെ.എം മാണി ഇപ്പോൾ ഇടതു ബാന്ധവം തുടങ്ങിയതെന്നാണ് പ്രധാന ആരോപണം.അധികാരമില്ലാതെ ജീവിക്കാനാകില്ല എന്ന അവസ്ഥയാണ് മാണിക്ക്. നാലുവർഷം പുറത്തിരുന്ന് മഴയും വെയിലും കൊള്ളാൻ മാണിയ്ക്കും മകനും ആവില്ല. വാഗ്ദത്ത ഭൂമിയിലേക്കുള്ള ഈ യാത്ര ഒടുവിൽ നരകത്തിൽ എത്തുമോയെന്ന് കണ്ടറിയാമെന്നും പരിഹസിക്കുന്നു.ദേവദാസികളെപ്പോലെ ആരുടെ മുമ്പിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരേയും ലജ്ജിപ്പിക്കുന്നതാണ്.യു.ഡി.എഫ് അല്ലെങ്കിൽ എൽ.ഡി.എഫ് അതുമല്ലെങ്കിൽ ബി.ജെ.പി എന്ന നിലപാടാണ് മാണിയ്ക്ക്. യുഡിഎഫ് സഹിച്ചതുപോലെ മറ്റാർക്കും മാണിയെ സഹിക്കാൻ കഴിയില്ല. തന്റ കോഴി കൂവിയിട്ടാണ് യു.ഡി.എഫിൽ നേരം വെളുക്കുന്നതെന്നായിരുന്നു മാണിയുടെ ചിന്ത. രാഷ്ട്രീയ പാർട്ടികൾ കേവലം ദേശാടനകളികളായ് മാറരുതെന്നും വീക്ഷണം ഒാർമ്മിപ്പിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :