കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി.ചന്ദ്രശേഖരൻ വധത്തിന് ഇന്ന് അഞ്ചാണ്ട്. കൊലയാളികൾ അഴിക്കുള്ളിലായെങ്കിലും ഗൂഡാലോചനയിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ചന്ദ്രശേഖരന്റെ കുടുംബവും പാർട്ടിയും.
ടി.പി.ചന്ദ്രശേഖരൻ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വടകര ഒഞ്ചിയത്ത് പുഷ്പാർച്ച നടന്നു. ടി.പിയുടെ സ്മൃതിമണ്ഡപത്തിൽ നിരവധി ആർ·.എം.പി. പ്രവർത്തകർ പുഷ്പാർച്ചനയ്ക്ക് എത്തി. കെ.കെ.രമ, എൻ. വേണു തുടങ്ങിയവർ പങ്കെടുത്തു. ഇന്നു വൈകിട്ട് ഒഞ്ചിയത്ത് പ്രകടനവും പൊതുസമ്മേളനവും നടക്കും.
വൈകീട്ട് വെള്ളികുളങ്ങരയിൽ നിന്ന് ആരംഭിക്കുന്ന റെഡ് വളണ്ടിയർ മാർച്ച് ഒാർക്കാട്ടേരിയിൽ സമാപിക്കും. പൊതുസമ്മേളനം ആർ.എം.പി.ഐ ജനറൽസെക്രട്ടറി മംഗത്റാം പസ്്ല ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം മേഖലയിൽ പാർട്ടി പ്രവർത്തകർക്കുനേരെ സിപിഎം നടത്തുന്ന ആക്രണങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണമെന്ന് മംഗത്്റാം പസ്്ല കോഴിക്കോട് വാര്‍ത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.