സംസ്ഥാന നേതൃത്വം മൗനം തുടരുമ്പോള്‍, കോട്ടയത്തേത് പ്രാദേശിക സഹകരണം മാത്രമെന്ന് വിശദീകരിച്ച് സി.പി.എം കേന്ദ്രനേതൃത്വം. കെ.എം. മാണിയും ജോസ് കെ. മാണിയും ഇല്ലാത്ത കേരള കോണ്‍ഗ്രിസിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയതായി ആന്‍റണി രാജു സൂചിപ്പിച്ചു.
മാണിയെ എൽഡിഎഫിലേക്ക് എടുക്കുന്നതിനെക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് സി പി എം വിശദീകരണം. ഇപ്പോഴുണ്ടായത് പ്രാദേശികമായ സഹകരണം മാത്രമാണ്. ഇതിന് സംസ്ഥാന രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സി പി എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പി.ജെ. ജോസഫ് ഭിന്നത പരസ്യമാക്കിയതോടെയാണ് കെ.എം.മാണി വിരുദ്ധരുടെ നീക്കങ്ങള്‍ പ്രസക്തമാകുന്നത്.
മാണിയും മകനും ഒറ്റപ്പെട്ടുവെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു പ്രതികരിച്ചു. മാണിയും മകനുമില്ലാത്ത കേരള കോണ്‍ഗ്രിസ് വിദൂരമല്ല. അതിന്‍റെ സൂചനയാണ് ജോസഫിന്‍റെ വാക്കുകളെന്നും ആന്‍റണി രാജു മനോരമ ന്യൂസിനോട് പറ‍്ഞു
കോട്ടയത്തെ അവിശുദ്ധ ബന്ധം ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനല്ലെന്ന് ബിനോയ് വിശ്വം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. ബാര്‍ കോഴ, ബജറ്റ് വില്‍പന തുടങ്ങി മാണിക്കെതിരെ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് ജനം വിശ്വസിക്കണമോയെന്ന സംശയവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.