E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം മഹാരാജാസ് കോളജില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുത്ത സ്റ്റാഫ് ക്വാര്‍ട്ടേഴ്്സില്‍ നിന്നാണ് വടിവാളും കമ്പിവടികളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍ കണ്ടെത്തിയത്. ക്യാംപസിലെ പൊലീസ് പരിശോധനയറിഞ്ഞെത്തിയ എസ്എഫ്ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി.

മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്്സിന്‍റെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുറിയില്‍ നിന്നാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാളും, വെട്ടുകത്തിയും, കമ്പിവടികളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍. അവധിക്കാലത്ത് കോളജ് ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് ദൂരസ്ഥലങ്ങളില്‍ നിന്ന് എറണാകുളത്തെത്തി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുറന്നു കൊടുക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഈ ഹോസ്റ്റലില്‍ നിന്ന് മാറ്റിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടതെന്ന് കോളജധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിെന തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ക്യാംപസിലെത്തി ആയുധങ്ങള്‍ കണ്ടുകെട്ടി.

അതേസമയം ക്യാംപസില്‍ പൊലീസ് പരിശോധന നടക്കുന്ന വിവരമറിഞ്ഞെത്തിയ എസ്എഫ്ഐ നേതാക്കള്‍ പ്രിന്‍സിപ്പളിനോട് കയര്‍ത്തു. ആയുധങ്ങളുടെ ഉത്തരവാദിത്തം വിദ്യാര്‍ഥികള്‍ക്കുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ നേതാക്കളുടെ രോഷപ്രകടനം. മുമ്പ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കോളജ്തല അന്വേഷണത്തില്‍ കണ്ടെത്തിയ വിദ്യാര്‍ഥികളുള്‍പ്പെടെ താമസിച്ച മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍ വിശദമായ അന്വേഷണത്തിനു േശഷം മാത്രമേ ആയുധത്തിന്‍റെ ഉറവിടം കണ്ടെത്താനാവൂ എന്നാണ് പൊലീസ് നിലപാട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :