സപ്ലൈകോയ്ക്ക് ആവശ്യമായ പണം നൽകാതെ ധനകാര്യവകുപ്പ് ചിറ്റമ്മനയം കാണിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ. എഫ്.സി.ഐയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. റേഷന്‍ കാര്‍ഡിനു പോലും വിലകൂട്ടിയ സര്‍ക്കാരാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
റേഷൻ വിതരണത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നായിരുന്നു മന്ത്രി പി.തിലോത്തമന്റെ മറുപടി. ഭക്ഷ്യധാന്യങ്ങളുടെ ചോര്‍ച്ച നടയുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അടുത്തമാസത്തോടെ എല്ലാ ജില്ലകളിലും വാതില്‍പ്പടി വിതരണം നടപ്പാക്കും എന്നും മന്തി അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ പ്രശ്നം അടുത്ത മാസം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. സര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.