കുമ്പള(കാസർകോട്)∙ സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ കുത്തികൊലപ്പെടുത്തിയ നിലയിൽ. ഒപ്പമുണ്ടായിരുന്ന ഒരാൾക്കു വെട്ടേറ്റു. മൊഗ്രാൽ പെർവാഡിലെ അബ്ദുൽസലാം (32) ആണ് കൊലപ്പെട്ടത്.
കുമ്പള മാളിയങ്ക കോട്ടോക്കാറിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബദരിയ നഗറിലെ നൗഷാദ് (28) കുത്തേറ്റഉ മംഗളൂരു ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നു (30) പുലർച്ചെ ഒരു മണിയോടെ ഓട്ടോ റിക്ഷയിൽ സംശയാസ്പദ സാഹചര്യത്തിൽ കറങ്ങുന്നതിനിടെ അബ്ദുൽ സലാമും, നൗഷാദും ഉൾപെടെ നാലു പേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉച്ചയോടെ ഇവരെ വിട്ടയ്ച്ചു. ഇതിനു ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നാണ് സംശയിക്കുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുമ്പള പഞ്ചായത്ത് അംഗമായിരുന്ന പേരാൽ മുഹമ്മദ് മകൻ ഷഫീഖിനെ (25) മൂന്നു വർഷം മുൻപ് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ സലാമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്.
Representative Image
Advertisement