തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറി. എന്നാൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കൊടിയേറ്റത്തെ തുടർന്നുള്ള ആഘോഷങ്ങൾ ഒഴിവാക്കി പാറമേക്കാവ് വിഭാഗം പ്രതിഷേധം പരസ്യമാക്കി. ആദ്യം തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവ് ക്ഷേത്രത്തിലുമാണ് കൊടിയുയർന്നത്. കൊടിയേറ്റത്തിന് ശേഷം അഞ്ച് ആനയെ ഉപയോഗിച്ചുള്ള എഴുന്നെള്ളിപ്പ് നടക്കാറുണ്ട്. ഇത് ഒരാന പുറത്താക്കി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലെ മേളവും പാറമേക്കാവ് വിഭാഗം ഉപക്ഷിച്ചു. ഗുണ്ട്, അമിട്ട് അടക്കമുള്ള പരമ്പരാഗത വെടിക്കോപ്പുകൾക്ക് അനുമതി ലഭിക്കാത്തതിലാണ് പ്രതിഷേധം. എന്നാൽ തിരുവമ്പാടി വിഭാഗം പതിവ് പോലെയാണ് കൊടിയേറ്റ ചടങ്ങുകൾ നടത്തിയത്.
Advertisement