മന്ത്രി ജി. സുധാകരന് ഭീഷണിക്കത്ത്. പൊതുമരാമത്ത് വകുപ്പിനുകീഴിലെ നിർമാണപ്രവർത്തനങ്ങള്‍ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കാനുള്ള തീരുമാനത്തിനെതിരായാണ് കരാറുകാരുടെ പേരില്‍ കത്തുകിട്ടിയത്. വകുപ്പ് എന്നും ഒപ്പമുണ്ടാവില്ലെന്നാണ് കത്തിലെ ഉള്ളടക്കം. താൻ കരാറുകാരുടെ മന്ത്രിയല്ല ജനങ്ങളുടെ മന്ത്രിയാണെന്നായിരുന്നു ഭീഷണിക്കാർക്കുള്ള സുധാകരന്‍റെ മറുപടി.
അഴിമതി തുടച്ചുനീക്കുന്നതിനായാണ് പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയത്. ഇതിന് കരാറുകാര്‍ എതിരാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിക്ക് ഭീഷണിക്കത്ത് കിട്ടിയത്. വകുപ്പ് എന്നും കൈയ്യിലുണ്ടാവില്ലെന്ന് അഞ്ചുപേജ് വരുന്ന കത്തില്‍ പറയുന്നു
കരാറുകാരുടെ ഭീഷണിക്ക് സ്വന്തം ശൈലിയിൽ തന്നെ മന്ത്രിയുടെ മറുപടി. എന്തായാലും കത്ത് ഏറ്റു. മുഴുവന്‍ കരാറുകാരുടെയും മുന്‍കാല പ്രവര്‍ത്തികള്‍ വിലയിരുത്താനാണ് മന്ത്രിയുടെ തീരുമാനം.
Advertisement