സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അടക്കം ആറു ജഡ്ജിമാർ അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതി ചേംബറില്‍ വ്യാഴാഴ്ചയാണ് കേസ് പരിശോധിച്ചത്. സൗമ്യക്കു നീതി നിഷേധിക്കപ്പെട്ടുവെന്ന വാദം സുപ്രീം കോടതി തള്ളി.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതിക്കു മുന്നിലുണ്ടായിരുന്നു. പുന:പരിശോധനാ ഹര്‍ജി തളളിയതിനെ തുടര്‍ന്നാണ് അവസാനശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജഡ്ജിമാരായ ദീപക് മിശ്ര, ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, പ്രഫുല്ല ചന്ദ്ര പാന്ത്, യു.യു.ലളിത് എന്നിവരാണു ഹർജി പരിശോധിച്ചത്.
Advertisement