ശൈലിമാറ്റാനാവില്ല,എന്നാല്‍ വിവാദമുണ്ടാക്കില്ലെന്ന് മന്ത്രി എം.എം.മണി. പാര്‍ട്ടിയുടെ ശാസന ഉള്‍ക്കൊള്ളുന്നു. പാര്‍ട്ടി എന്തുപറഞ്ഞാലും കേള്‍ക്കും.
സ്്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദത്തിന് കാരണക്കാരനായതുകൊണ്ടാണ് നടപടിയെന്നും മണി പറഞ്ഞു.
അതേസമയം, സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരായ പാര്‍ട്ടി നടപടിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് പരസ്യശാസനയെന്നു കോടിയേരി വ്യക്തമാക്കി. മൂന്നാര്‍ പ്രശ്നത്തിന്‍റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ഒാരോ വകുപ്പും സ്വതന്ത്രസാമ്രാജ്യമായി പ്രവര്‍ത്തിക്കുന്നരീതി എല്‍.ഡി.എഫില്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.
Advertisement