സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരായ പാര്‍ട്ടി നടപടി വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് പരസ്യശാസനയെന്നു കോടിയേരി വ്യക്തമാക്കി. മൂന്നാര്‍ പ്രശ്നത്തിന്‍റെ മറവില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. ഒാരോ വകുപ്പും സ്വതന്ത്രസാമ്രാജ്യമായി പ്രവര്‍ത്തിക്കുന്നരീതി എല്‍.ഡി.എഫില്‍ ഇല്ലെന്നും കോടിയേരി പറഞ്ഞു.
Advertisement