ഫോൺകെണി വിവാദം അന്വേഷിക്കാൻ രൂപീകരിച്ച പി.എസ്.ആന്റണി കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമായി. ക്രൈംബ്രാഞ്ച് അന്വഷണപരിധിയിലുള്ള വിഷയങ്ങൾ തന്നെയാണ് കമ്മിഷനോടും പരിഗണിക്കാൻ സർക്കാര്‍ നിർദേശിച്ചിട്ടുള്ളത്. ചാനലിൽ സംസ്ഥാന മന്ത്രിയുടേതെനന് പറഞ്ഞ് സപ്രേഷണം ചെയത സംഭാഷണത്തിന്റെ നിജസഥിതിയാണ് ആന്റണി കമ്മിഷന്റെ ആദ്യ പരിഗണനാ വിഷയം.
ചാനലിൽ സംസ്ഥാന മന്ത്രിയുടേതെനന് പറഞ്ഞ് സപ്രേഷണം ചെയത സംഭാഷണത്തിന്റെ നിജസഥിതിയാണ് ആന്റണി കമ്മിഷന്റെ ആദ്യ പരിഗണനാ വിഷയം. പ്രസ്തുത സംഭാഷണം ഏതുസാഹചര്യത്തിൽ ഉണ്ടായെന്നും കമ്മിഷൻ പരിശോധിക്കണം. സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ടോ എന്നും അതിനുപിന്നിൽ ആരെല്ലാം പ്രവർത്തിച്ചു എന്നും കണ്ടെത്തണം.
സംഭാഷണം സംപ്രേഷണം ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തെല്ലാം നിയമ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിക്കണം.കേസുമായി ബന്ധപ്പെട്ടതെന്ന് കമ്മിഷൻ കാണുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കണം. വസ്തുതാ പരിശോധനയേക്കാൾ ക്രിമിനൽകേസന്വേഷണം തന്നെ നടത്തേണ്ട സ്ഥിതിയിലാണ് ഇതോടെ കമ്മിഷൻ. പരിഗണനയിലുള്ള വിഷയങ്ങൾക്ക് അനുസൃതമായ തെളിവുകൾ ഹാജരാക്കാൻ കഴിയുക കേസിലെ പ്രതിപ്പട്ടികയിലുള്ളവർക്ക് മാത്രമാണ്.
ഗൂഢാലോചനയുൾപ്പടെയുള്ള കാര്യത്തിലും കമ്മിഷനിൽ കക്ഷിചേരുന്നവർക്ക് എന്തു തെളിവുകൾ ഹാജരാക്കാനാകുമെന്നത് കാത്തിരുന്നു തന്നെ കാണണണം. കേസിലെ സുപ്രധാന തെളിവായ സംഭാഷണം ഉൾപ്പെട്ട ലാപ്ടോപ്പ് ഇനിയും കണ്ടെത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. ലാപ് ടോപ്പ് തന്നെയാകും നിലവിലെ പരിഗണനാ വിഷയം അനുസരിച്ച് കമ്മിഷനും കണ്ടെത്തേണ്ട സുപ്രധാന തെളിവ്. ഈ സാഹചര്യത്തിലാണ് കക്ഷിചേരുന്നവരുടെ ഇടപെടൽ പരിമിതമാകുമെന്ന് ഉറപ്പ്
Advertisement