ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് ഇന്നറിയാം. ബി.ജെ.പി ഹാട്രിക് ജയം നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍. ഫലം വരും മുൻപ് തന്നെ തോല്‍വി സമ്മതിച്ച കോണ്‍ഗ്രസ്,, രണ്ടാം സ്ഥാനം മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയം അനിവാര്യമാണ്.
വടക്കന്‍ഡല്‍ഹി, തെക്കന്‍ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളുടെ ഫലം ഇന്ന് അറിയാം. കഴിഞ്ഞ പത്തുവര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബി.ജെ.പി ഹാട്രിക് വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനയം തന്നെയായിരുന്നു ബി.ജെ.പിയുടെ പ്രധാനപ്രചാരണ വിഷയം. അതിനിടെ, ബി.ജെ.പി മുന്നേറുമെന്നും 25 ശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടുകയെന്നതാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പി.സി ചാക്കോ വ്യക്തമാക്കി. വിജയം വിദൂരത്താണ്. പക്ഷേ, രണ്ടാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യം.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടു നടന്നുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം കോണ്‍ഗ്രസനില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി. രണ്ടുവര്‍ഷത്തെ സംസ്ഥാനഭരണത്തിന്‍റെ വിലയിരുത്തലായിരിക്കും ആം ആദ്മി പാര്‍ട്ടിക്ക് ഈ ജനവിധി. രജൗരി ഗാര്‍ഡന്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാമതെത്തിയത് ഒറ്റപ്പെട്ട സംഭവമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്. 2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പാണെങ്കിലും മോദി പ്രഭാവം തന്നെയാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. കോണ്‍ഗ്രസിനാകട്ടെ തിരിച്ചുവരവിനുള്ള അവസരമാണ്. സംസ്ഥാനഭരണത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം തട്ടകത്തില്‍ ജീവന്‍മരണപോരാട്ടവുമാാണ്
Advertisement