വിവാദ പ്രസ്താവനകൾ നടത്തിയ മന്ത്രി എം.എം. മണിക്കെതിരെ നടപടിയെടുക്കാൻ സിപിഎം സെക്രട്ടേറിയറ്റിൽ ധാരണയായി. സംസ്ഥാന സമിതിയിലെ ചർച്ചയ്ക്കുശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയുള്ളൂ. മണിക്കെതിരെ രൂക്ഷവിമർശനമാണ് സിപിഎം സെക്രട്ടേറിയറ്റിൽ ഉയർന്നത്. പ്രസ്താവനകളിൽ മന്ത്രി ജാഗ്രത പുലർത്തിയില്ല.
പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കി. ഉദ്യോഗസ്ഥർക്ക് എതിരെയുണ്ടായ പരാമര്‍ശം ഉള്‍പ്പെടെയുള്ള തെറ്റായ നടപടിയായിരുന്നു. മണിയുടെ വാക്കുകൾ മന്ത്രിയ്ക്കുചേർന്ന നിലയിലല്ലെന്നും വിമർശനം ഉയർന്നു. ഡിജിപി: ടി.പി. സെന്‍കുമാറിന്റെ വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന മറ്റു വിവാദങ്ങളും യോഗത്തിൽ ചർച്ചയായി.
വിവാദങ്ങൾ പാർട്ടി ചർച്ചചെയ്തെന്ന് മന്ത്രി മണിയും പ്രതികരിച്ചു. തീരുമാനങ്ങൾ പാർട്ടി സെക്രട്ടറി അറിയിക്കുമെന്നും മണി പറഞ്ഞു. ശൈലി തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്ന് മണി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രസംഗത്തിലെ വാക്കുകൾ തെറ്റിദ്ധരിച്ചതിൽ ഖേദമുണ്ട്. പ്രസംഗം വിവാദമാക്കിയതിൽ ഉദ്യോഗസ്ഥരെയും സംശയമുണ്ടെന്നും മണി പറഞ്ഞു.
Advertisement