2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ്ങ് ഠാക്കൂറിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതേസമയം കൂട്ടുപ്രതിയായ കേണല്‍ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2008 സെപ്റ്റംബർ 29നു റമസാൻ പ്രാർഥനകൾക്കുശേഷം മടങ്ങുകയായിരുന്ന ഏഴുപേരാണു സ്ഫോടനത്തിൽ മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. കേസ് അന്വേഷിച്ച എടിഎസ് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എന്നാല്‍ 2011ല്‍ കേസ് ഏറ്റെടുത്തതോടെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രഗ്യാസിങിന് ക്ലീന്‍ ചിറ്റ് നല്‍കി. ലഫ്. കേണൽ പ്രസാദ് പുരോഹിത് ഉൾപ്പെടെ മറ്റു പത്തുപേർക്കെതിരെ 'മകോക്ക' പ്രകാരം ചുമത്തിയിരുന്ന കുറ്റങ്ങളും ഒഴിവാക്കി. കഴിഞ്ഞവര്‍ഷം കേസ് പരിഗണിച്ച വിചാരണക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
Advertisement