സർക്കാരിനെയും സിപിഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി മന്ത്രി എം.എം.മണിക്കെതിരെ വനിതാ കമ്മീഷൻ കേസ്. ശിക്ഷാർഹമായ കുറ്റമാണ് മന്ത്രി ചെയ്തതെന്നു വിലയിരുത്തിയ വനിതാ കമ്മിഷൻ കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനും നിർദ്ദേശം നൽകി. മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പെമ്പിളൈ ഒരുമൈ സമരം മൂന്നാറിൽ തുടരുകയാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, പൊലീസ് ആക്ടിലെ 119 വകുപ്പുകൾ പ്രകാരം എം.എം.മണിയുടെ പ്രസ്താവന കുറ്റകരമെന്നാണ് വനിതാ കമ്മിഷന്റെ കണ്ടെത്തൽ. സ്വമേധയാ കേസെടുക്കുന്നതിനൊപ്പം തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും മുന്നാറിലെത്തിയ മനുഷ്യാവകാശ കമ്മിഷൻ അംഗം ജെ. പ്രമീള ദേവി നിർദ്ദേശം നൽകി.
അതേ സമയം മന്ത്രി നേരിട്ടെത്തി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യവുമായി പെമ്പിളൈ ഒരു മൈ പ്രവർത്തകർ മൂന്നാറിൽ സമരം തുടരുകയാണ്.
ഇടുക്കിയിൽ ഇന്ന് എൻ ഡി എ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. സമരക്കാർക്ക് ണയുമായി കോൺഗ്രസ് ബി ജെ പി നേതാക്കളും മൂന്നാറിലെത്തി.ഇതിനിടെ സമരക്കാരെ വിമർശിച്ച് പെമ്പിളൈ ഒരു മൈയുടെ മറ്റൊരു നേതാവ് ലിസി സണ്ണി രംഗത്തെത്തിയത് സമരത്തിന്റെ നിറം കെടുത്തി.
Advertisement