പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്.
ജിഷ, പുറ്റിങൽ കേസുകളിൽ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കിയതെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം. മുതിര്ന്ന അഭിഭാഷകന് ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവര്ത്തികളില് ജനത്തിനു അതൃപ്തിയുണ്ടായാല് പൊലീസ്നിയമത്തിലെ 97പ്രകാരം മാറ്റാന് സര്ക്കാരിനു അധികാരമുണ്ട്. ജിഷാകേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാന് പോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെന്കുമാര് സംരക്ഷിക്കാന് ശ്രമിച്ചു. പുറ്റിങല് അപകടത്തില് പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെന്കുമാര് ശ്രമി്ച്ചതെന്നും സര്ക്കാര് വാദിച്ചു. നിയമനം നല്കി രണ്ടുവര്ഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിര്ദേശം സെന്കുമാറിന്റെ കാര്യത്തില് ബാധകമലന്നും സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു. എന്നാല് ,, സ്ഥലംമാറ്റിയ നടപടി, നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണു സെന്കുമാറിന്റെ വാദം. ജിഷ, പുറ്റിങല് കേസുകളില് വീഴ്ച വരുത്തിയിട്ടില. സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകള് ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെന്കുമാറിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. സെന്കുമാറിനെ മാറ്റിയ നടപടി സുപ്രീംകോടതി റദ്ദാക്കിയാല് സംസ്ഥാനസര്ക്കാരിനു വൻ തിരിച്ചടിയാകും. സെന്കുമാറിന്റെ ഹര്ജി തളളിയാൽ ആശ്വാസവും.