ഡിജിപി നിയമനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധിയുടെ പൂർണരൂപം ലഭിച്ചാൽ നിയമപരമായി ചെയ്യാൻ കഴിയുന്ന നടപടികൾ എടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
‘‘ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതി വന്നിട്ടുണ്ട്. നേരത്തെ ഡിജിപി സ്ഥാനതത്ുണ്ടായിരുന്ന ആൾ കൊടുത്ത ഹർജിയുടെ അടിസ്ഥാനത്തിലാണ് വിധി വന്നത്. വിധിയുടെ ഒരുഭാഗം മാത്രമാണ് ലഭിച്ചത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ പൂർണ വിധി കയ്യിൽകിട്ടണം. വൈകിട്ടോടെ പൂർണരൂപം ലഭിക്കുമെന്നാണു പ്രതീക്ഷ. പൂർണവിധി കിട്ടിക്കഴിഞ്ഞാൽ നിയമപരമമായി ചെയ്യാൻ കഴിയുന്ന നടപടികൾ എന്തെല്ലാമാണോ അതെല്ലാം ചെയ്യും.
പരമോന്നത കോടതിയാണു സുപ്രീംകോടതി. നമ്മുടെ രാജ്യം നിയമവാഴ്ചയുള്ള രാജ്യമാണ്. സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ നിയമപരമായ കാര്യങ്ങളിൽ പരിശോധിക്കാനുള്ള അവകാശം സുപ്രീംകോടതിക്കുണ്ട്’’– മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.