E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സക്കറിയ ജോസഫിന്റെയും കുടുംബത്തിന്റെയും കയ്യേറ്റത്തിനും സ്വാധീനത്തിനും കൂടുതല്‍ തെളിവുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറില്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയയുടെ കുടുംബം നടത്തിയ കയ്യേറ്റങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍‌ പുറത്ത്. ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ ഇവര്‍ വില്ലേജ് ഓഫിസില്‍ അതിക്രമിച്ച് കയറി ഭൂമിപതിവ് രേഖകള്‍ അപഹരിച്ചു. വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തി രേഖകള്‍ സ്വന്തമാക്കിയ ടോം സക്കറിയയുടെ സഹോദരന്‍ ബോബി സക്കറിയ, അപഹരിച്ച രേഖകളില്‍ കൃത്രിമം കാട്ടി ഏക്കര്‍കണക്കിന് ഭൂമിയും സ്വന്തമാക്കി. ഇടത് വലത് മുന്നണി നേതാക്കളെ സ്വാധീനിച്ച് കയ്യേറ്റമാഫിയ അന്വേഷണവും അട്ടിമറിച്ചു. ബോബി സക്കറിയക്കെതിരെയുള്ള എഫ്‌ഐആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

വെള്ളൂക്കൂന്നേല്‍ സക്കറിയ ജോസഫും മക്കളും ഇടുക്കിയില്‍ കയ്യൂക്കിലൂടെ ഭൂമി സ്വന്തമാക്കിയതിന്റെ വിവരങ്ങളാണ് മനോരമ ന്യൂസ് പുറത്തുവിടുന്നത്. സക്കറിയ ജോസഫിന് പുറമെ മക്കളായ ജിമ്മി സക്കറിയ, ബോബി സക്കറിയ, സ്പിരിറ്റ് ഇന്‍ ജീസസ് ഉടമ ടോം സക്കറിയ എന്നിവരാണ് ആയിരത്തിലേറെ സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയത്. സര്‍ക്കാര്‍ രേഖകള്‍ ഉള്‍പ്പെടെ തട്ടിയെടുത്ത്് കൃത്രിമം കാട്ടിയാണ് കയ്യേറ്റമെന്ന് തെളിയിക്കുന്നതാണ് ഈ എഫ്‌ഐആര്‍. ബോബി സക്കറിയക്കെതിരെ 2007 ജൂണ്‍ ആറിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചിന്നക്കനാല്‍ വില്ലേജ് ഓഫിസില്‍ അതിക്രമിച്ച് കയറി വില്ലേജ് ഓഫിസറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ലാന്‍ഡ് അസൈന്‍മെന്റ് ഫയലുകളുടെ പകര്‍പ്പുകള്‍ കൈവശപ്പെടുത്തിയതിനാണ് കേസ്. ബോബിക്ക് അവകാശമില്ലാത്ത 65/77, 1622/62, 118/70 എല്‍എ ഫയലുകളുടെ പകര്‍പ്പുകളാണ് കൈവശപ്പെടുത്തിയത്.

വധശ്രമത്തിനുള്‍പ്പെടെ അന്ന്് ബോബിക്കെതിരെ കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഇത്തരത്തില്‍ ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും അനുവദിച്ച ഏക്കര്‍ കണക്കിന് ഭൂമിയാണ് ബോബിയും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയിട്ടുള്ളത്്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം അന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ഇടപെട്ട് അട്ടിമറിച്ചുവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സക്കറിയക്കും കുടുംബത്തിനും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ പോക്കറ്റിലുള്‍പ്പെടെ കോടികള്‍ നിക്ഷേപിച്ച് കയ്യേറ്റക്കാര്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ടു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :