സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സക്കറിയയും കൂട്ടരും കയ്യേറ്റ മാഫിയ സംഘങ്ങളെന്ന് മൂന്നാർ മുൻ ദൗത്യസംഘത്തലവൻ കെ.സുരേഷ് കുമാർ. ഇപ്പോഴത്തെ ഒഴിപ്പിക്കൽ നിർത്തിവയ്പിക്കാൻ ഇവർ സി.പി.എം നേതാക്കളെ സ്വാധീനിച്ചിട്ടുണ്ടാകാം.സി.പി.െഎയുടെ ഉദ്ദേശ ശുദ്ധിയിൽ വിശ്വസിക്കുന്നില്ലെന്നും സുരേഷ് കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
പത്തുവർഷം മുമ്പ് ടോം സക്കറിയയുടെ സഹോദരങ്ങൾ വ്യാജരേഖകൾ ചമച്ച് ഭൂമി കയ്യേറിയിരുന്നത് നേരിട്ട് ബോധ്യപ്പെട്ടിരുന്നതായി സുരേഷ് കുമാർ പറയുന്നു. കയ്യേറിയ ഭൂമി തിരിച്ചെടുക്കാൻ ലാൻഡ് ബോർഡ് ചെയർമാൻ ഉത്തരവിട്ടിട്ടും രാഷ്ട്രീയ സമ്മർദം കാരണം ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല. ഇപ്പോൾ കുരിശ് പൊളിച്ചതിന്റ മറപിടിച്ച് ഒഴിപ്പിക്കൽ നിർത്തിവച്ചതിന് പിന്നിലും ഇതേ സമ്മർദമുണ്ട്
സ്വന്തം പാർട്ടി ഒാഫീസ് ഒഴിപ്പിക്കുകയോ ടാറ്റയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കുകയോ ചെയ്യാതെ സി.പി.െഎയുടെ നടപടികൾക്ക് വിശ്വാസ്യതയുണ്ടാവില്ല. പാർട്ടി സമ്മർദമുള്ളതുകൊണ്ടാണ് വി.എസ് മിണ്ടാതിരിക്കുന്നതെന്നും ഏത് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ജനകീയ സമിതി തീരുമാനിക്കാനാണങ്കിൽ എന്തിനാണ് നാട്ടിൽ ഭൂനിയമങ്ങളെന്നും സുരേഷ്കുമാർ ചോദിക്കുന്നു.
Advertisement