പൊലീസിെന്റ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത്. പൊലീസിന് തുടർച്ചയായി വീഴ്ച സംഭവിക്കുകയും സർക്കാരിന് നാണക്കേടാകുകയും ചെയ്ത സാഹചര്യത്തിലാണ് റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിക്കുന്നത്. ടെക്നോപാർക്കിൽ മൂന്നുമണിക്ക് നടക്കുന്ന യോഗത്തിൽ എസ്െഎ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
കുണ്ടറയിലേയും വാളയാറിലേയും പീഡനക്കേസുകൾ. ഡി.ജി.പി ഒാഫീസിന് മുമ്പിൽ ജിഷ·്ണുവിന്റ കുടുംബത്തോട് കാണിച്ച അതിക്രമം, മറൈൻഡ്രൈവിൽ ശിവസേനക്കാർ സദാചാരക്കാരായപ്പോൾ കൈയ്യും കെട്ടി നോക്കി നിന്ന പൊലീസ്. ഏറ്റവും ഒടുവിൽ 42 പേർക്കെതിരെ ചുമത്തിയ യു.എ പി.എ നിലനിൽക്കുന്നതല്ലെന്ന ഡി.ജി.പിയുടെ തുറന്നുപറച്ചിൽ. പത്തുമാസത്തിനിടെ വിമർശനങ്ങൾ മാത്രമായിരുന്നു പൊലീസിന്. അച്ചടക്ക നടപടിയെന്ന നിലയിൽ സസ്പെൻ···ഷനിലായത് പതിനഞ്ചോളം ഉദ്യോഗസ്ഥർ. പൊലീസിെന്റ വീഴ്ച സർക്കാരിന്റേയും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടേയും പ്രതിഛായയ്ക്ക് മങ്ങലേൽപിച്ചു.
മുന്നണിയിൽ നിന്ന് പോലും വിമർശനം. ഈ സാഹചര്യത്തിലാണ് റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിച്ചത്. ക്രമസമാധാനം ചർച്ച ചെയ്യുന്നതിന് പുറമെ കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിലടക്കം സ്വീകരിക്കേണ്ട മുൻകരുതലുകളും നിർദേശിക്കും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ എസ്.െഎ മുതലുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. എഡിജിപിമാരും െഎജിമാരും എല്ലാ റേഞ്ച് യോഗങ്ങളിലും പങ്കെടുക്കണമെന്ന് ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ഇരുപത്തിനാലിന് കണ്ണൂരിലും ഇരുപത്തിയൊൻപതിന് എറണാകുളത്തും മുപ്പതിന് മലപ്പുറത്തുമാണ് മറ്റ് യോഗങ്ങൾ.
Advertisement