E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:25 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിനെക്കുറിച്ച് ക്രൈസ്തവസഭകളില്‍ ഭിന്നാഭിപ്രായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതിനെക്കുറിച്ച് ക്രൈസ്തവസഭകളില്‍ ഭിന്നാഭിപ്രായം. നടപടിയെ അനുകൂലിച്ച് യാക്കോബായസഭയും സിറോമലബാര്‍ സഭയും രംഗത്തുവന്നപ്പോള്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.

കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും റവന്യൂമന്ത്രിക്കും അഭിവാദ്യം അര്‍പ്പിച്ചാണ് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവും സന്തോഷിക്കുന്നത് യേശുക്രിസ്തുവായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധിനിവേശത്തിന്റെ സമീപകാല ഉദാഹരണമാണ് പാപ്പാത്തിച്ചോലയിലെ കുരിശെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കയ്യേറ്റഭൂമിയില്‍ കുരിശല്ല ആരാധനാലയം സ്ഥാപിച്ചാലും നീക്കം ചെയ്യേണ്ടതാണെന്ന് സിറോമലബാര്‍ സഭാവക്താവ് ജിമ്മി പൂച്ചക്കാട്ട് മനോരമന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കുരിശുതകര്‍ക്കുന്നത് LDF നയമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഡോ.വര്‍ഗീസ് വള്ളിക്കാട്ട് ആവശ്യപ്പെട്ടു. ഭീതിപടര്‍ത്തി കുരിശുപൊളിച്ചുമാറ്റാന്‍ ശ്രമിച്ചത് അവിവേകമാണ്. ബാബറി മസ്ജിദ് സംഭവം ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. കുരിശുനീക്കിയ റവന്യൂഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം രംഗത്തുവന്നത് സിപിഎം നേതാക്കളും ഏറ്റവും ശക്തമായി പ്രതികരിച്ചത് മുഖ്യമന്ത്രിയുമായിരുന്നു. അതിനുശേഷമാണ് സഭാനേതാക്കള്‍ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :