ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ മണലൂറ്റിനെതിരെ പ്രധിഷേധിച്ചവർക്കു നേരെ ലോറി പാഞ്ഞുകയറി 20പേർ മരിച്ചു. യേർപെടു പോലീസ് സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ അപകടം നടന്നത്.
അമിത വേഗതയിൽ എത്തിയ ചരക്കുലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തതിന് ശേഷമാണു മണലൂറ്റിനെതിരെ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന ഗ്രാമവാസികൾക്ക് നേരെ പാഞ്ഞു കയറിയത്. വാഹനത്തിനടിയിൽ പെട്ടും നിലത്തുവീണ വൈദ്യുതി കമ്പികളിൽ നിന്നു ഷോക്കേറ്റുമാണ് 20പേർ മരിച്ചത്. 100ന് അടുത്തു ഗ്രാമവാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. 20തോളം പേർക്ക് പരുക്കേറ്റു. ഇവരെ തിരുപ്പതിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാരെ ഇടിച്ചശേഷം സമീപത്തെ കടകളിലും നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചാണ് ലോറി നിന്നത്. ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു.